Sunday, April 27, 2014

മംഗളാദേവി - കാനനത്തിലെ കണ്ണകി

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സാധാരണക്കാരന് പ്രവേശനം ഉള്ള (DFO യുടെ പെര്‍മിഷന്‍ ഉണ്ടെങ്കില്‍ അല്ലാതെയും) മംഗളാദേവി ക്ഷേത്രം സന്ദര്‍ശിക്കണം എന്നുള്ളത് അടങ്ങാത്ത ആഗ്രഹം ആയിരിന്നു.

2000 വര്ഷം മുന്‍പ് ചേരന്‍ ചെങ്കുട്ടവന്‍ എന്ന തമിള്‍ ചക്രവര്ത്തി പണിത ഈ ക്ഷേത്രം ചിലപ്പതികാരത്തില്‍ പറയുന്ന കണ്ണകിയെ ദേവിയായി പ്രതിഷ്ടിച്ചതാണെന്ന് പറയുന്നു.

സ്വന്തം ഭര്‍ത്താവിനെ കള്ളനാക്കി തലയരിഞ്ഞ മധുരയെ മുല പറിച്ചെറിഞ്ഞു കത്തിച്ച കണ്ണകി സുരുളി മലമുകളില്‍ വച്ച് സ്വര്‍ഗ്ഗാരോഹണം നടത്തിയത് അറിഞ്ഞു നിര്മിച്ചതാണീ ക്ഷേത്രം എന്നു ഐതിഹ്യം.

ചിത്ര പൌര്‍ണമി നാളില്‍ (ഏപ്രില്‍ -മേയ് മാസങ്ങളില്‍ വരും. 2014 ല്‍ മേയ് 14നു)  ആണ് പ്രവേശനം.തേനി, ഇടുക്കി കളക്ടര്‍മാരുടെ നേതൃത്വത്തില്‍‍ ഏതാണ്ട് 2000 പോലീസും മറ്റു ഡിപ്പാര്‍റ്റുമേന്റുകളും ചേര്‍ന്നാണ് ഈ ഉത്സവം ഇവിടെ നടത്തുന്നത്.

ഞങ്ങള്‍ രാവിലെ 11 മണിയോടെ കുമളില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്തു
ജീപ്പില്‍ പോകാന്‍ ടോകന്‍ എടുത്തു. കുമളിയില്‍ നിന്നുംt തേക്കടിക്ക് പോകുന്ന വഴി അല്പം മുന്‍പോട്ടു പോയി ഇടത്തോട്ടു തിരിഞ്ഞു ജനവാസ കേന്ദ്രങ്ങളെ പിന്നിട്ടു വനത്തിലേക്ക് പ്രവേശിച്ചു.

ഇവിടെ ചെക്ക് പോസ്റ്റ്‌ ഉണ്ട്. മദ്യം, സിഗരറ്റ്, പ്ലാസ്റിക് ഒന്നും അനുവദനീയമല്ല. വെളിയില്‍ ഇറക്കി ഒരോത്തരേയും പരിശോധിക്കും.

ഒരു ബുദ്ധിപൂര്‍വമായ നീക്കം നടത്തി. വിജയിച്ചു.

സിഗരറ്റും ലൈറ്ററും ഡ്രൈവറുടെ കുണ്ടി കീഴില്‍. മിക്സ്‌ ചെയ്ത വോഡ്ക ഡ്രൈവറുടെ വലതുവശത്തും. വെളിയിലിറങ്ങി, അവിടെ നൂറുകണക്കിന് പാകെറ്റ് സിഗരറ്റ് , തീപ്പെട്ടി,പ്ലാസ്റിക് ബാഗുകളും കുപ്പികളും.
മദ്യവും കാണും. ഫോറസ്റ്റ്‌കാരുടെ ഒരു യോഗമേ...

ഇടതൂര്‍ന്ന വനങ്ങളല്ല.  സഹ്യന്റെ അതിരല്ലേ. ഇടയ്ക്കു മുല്ലപ്പെരിയാര്‍ ഡാമിന്റെ വെള്ളമില്ലാത്ത പ്രദേശങ്ങളും കാണാം. ജീപ്പ് കാനന വഴികളിലൂടെ മുന്നോട്ട്..


ഏകദേശം 300 ജീപ്പുകളാണ് ഇവിടെ ട്രിപ്പ്‌ അടിക്കുന്നത്. എല്ലാം 4 വീല്‍ വണ്ടികള്‍. വാഹനത്തില്‍ അല്ലാതെ 14 കിലോമീറ്ററും നടന്നു പോകുന്നവരെയും കാണാം.

മൊട്ട കുന്നുകളിലേക്ക്‌ പ്രവേശിച്ചു.ജീപ്പ് പറപ്പിക്കുകയാണ്. ആരും ദൈവത്തെ വിളിച്ചു പോകും. കാരണം ഒന്ന് മറിഞ്ഞാല്‍ കുറഞ്ഞത്‌ 1000 അടി താഴത് നിന്നു ബോഡി വേസ്റ്റ് വാരിക്കൂട്ടാം. പോസ്റുമോര്ടം ചെയ്യുന്ന ഡോക്ടര്‍ക്ക് വളരെ എളുപ്പം.





ഈ ഭാഗത്ത്‌ ഓരോ 250 മീറ്റ്റിലും പോലീസ് സാനിധ്യമുണ്ട്. കഷ്ടമാണ് അവരുടെ കാര്യം. പൊരി വെയിലത്ത്‌ രാവിലെ 5 മണി മുതല്‍.

മലമുകളില്‍, മംഗളാദേവിയില്‍ എത്തിച്ചേര്‍ന്നു. ഭാഗ്യം ജീവനോടെയുണ്ട്. തിരിച്ചു പോകുന്ന കാര്യം ഓര്‍ത്തപോള്‍ തന്നെ ഒരു വിറയല്‍.

സമുദ്ര നിരപ്പില്‍ നിന്നും 1337 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ കിഴക്കേ അതിരില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും കാലുതെറ്റി പോയാല്‍ തമിഴ്നാടില്‍ നിന്നും തിരകെ വരാം (വാരി കൊണ്ടുവരാം).

തകര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രം. കണ്ണകി പ്രധാന പ്രതിഷ്ട. ഗണപതി ഉള്‍പ്പടെ മറ്റു ഉപദേവതകളുമുണ്ട്. ചിന്തിക്കേണ്ട കാര്യം അതൊന്നുമല്ല. ഇത്രയും വലിയ, കരിങ്കല്ലില്‍ ഉള്ള നിര്‍മിതി ആ കാലഘട്ടത്തില്‍ എങ്ങനെ നടത്തി എന്നുള്ളതാണ്.



തേക്കടി തടാകത്തിന്റെ ദൂര കാഴ്ച വളരെ മനോഹരമാണ്.


സൌജന്യ ഭക്ഷണ വിതരണം ധാരാളമായുണ്ട്. തമിഴരാണ്‌ നേര്‍ച്ചയായി നടത്തുന്നത്. അതിന്റെ എല്ലാ അവശിഷ്ടങ്ങളും അന്ന് തന്നെ മാറ്റിയിരിക്കും.


Reji and Lalaji


3 മണിയോടെ ഞങ്ങള്‍ തിരിച്ചു കുമളിയിലേക്ക് പുറപ്പെട്ടു. കാരണം മറ്റൊന്നുമല്ല , വേനല്‍ മഴയുടെ കൂടെയുള്ള ഇടി.


"ഏറിയാല്‍ 80" എന്ന് സങ്കീര്‍ത്തനം 90 ല്‍ പറയുന്നത് പോലെ. നമുക്ക് പരമാവധി 40 അവസരങ്ങളെ ഉള്ളൂ.
അതിനുംമുന്പായി ഇത് പോലെ ഉള്ള സ്ഥലങ്ങള്‍ തീര്‍ച്ചയായും കാണണം.

അനുബന്ധം

ഇളം നിറമുള്ള വസ്ത്രങ്ങള്‍ ഇട്ടുകൊണ്ട്‌ പോകരുത്. പോയാല്‍ കാവി വസ്ത്രമായി ഉപയോഗിക്കാം 








No comments: